Sunday, September 30, 2012

മക്കൾ



മക്ക
          നരകത്തിൽനിന്ന് കരകേറ്റണേ ശിവശംഭോ
                                         എന്നു കേണപ്പോൾ
                                         തിരുവൈക്കത്തപ്പൻ പറഞ്ഞു:
                                         നിന്നെ കരകേറ്റേണ്ടത്
                                         നിന്റെ മക്കളാണ്,
                                         പുന്നരകത്തിൽനിന്ന് രക്ഷിക്കുന്നവൻ പുത്രൻ.

                                         കാലം മറിഞ്ഞുപോയാറെ
                                         സ്വർഗം നരകവും
                                         നരകം സ്വർഗവുമായി ഇടം തിരുത്തപ്പെട്ടു.
                                         പിതാക്കളെ രക്ഷിക്കേണ്ടത് പിതൃച്ഛേദനം കൊണ്ടാണെന്ന്
                                        തിരിച്ചറിവുണ്ടായി.
                                        പള്ളിമതത്തിന്റെ അന്ത്യം കാത്തുകിടന്നവനെ
                                        പള്ളിക്ക് കൂട്ടിക്കൊടുത്തും
                                        തൊഴിലിന്റെ വിയർപ്പ് തീർത്ഥത്തിലും പവിത്രമെന്ന് കരുതിയവനെ
                                        തീർത്ഥങ്ങളുടെ മാലിന്യത്തിളാറാടിച്ചും
                                        ഇങ്ക്വിലാബിന്റെ ചുടലച്ചാമ്പലിന്
                                        വേദമോതിക്കൊടുത്തും
                                        അവർ പിതാക്കളോട് പകരം വീട്ടി.
                                        മക്കൾ
                                        ശത്രുക്കളുടെ പുനരവതാരമത്രേ.
                                                                      ജൂൺ, 2004
                            (‘കുട്ടികൾ ഉറങ്ങുന്നില്ല’ എന്ന സമാഹാരത്തിൽ നിന്ന്)

മക്കൾ തിലകം

മലയാളത്തിന്റെ മഹാനടൻ തിലകൻ വിശ്വാസിയായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് എന്ന് അഭിമാനിച്ചിരുന്നു.
ജീവിച്ചിരുന്നപ്പോൾ അവശതയിലും മക്കളാരും തിരിഞ്ഞുനോക്കിയതായി അറിവില്ല(അറിവുകേടെങ്കിൽ ക്ഷമിക്കുക).
ഇപ്പോൾ മരിച്ചുകഴിഞ്ഞ്  മരണാനന്തര പിതൃപിണ്ഡത്തിനും തർപ്പണത്തിനും ഷമ്മിയും മറ്റും
മത്സരിക്കുന്നു.
(ശത്രുക്കൾ മക്കളായി ജനിക്കുന്നു എന്ന ചൊല്ല് സത്യമാക്കാൻ)
ഇവർ മത്സരിക്കുന്നു.!

Thursday, September 13, 2012

മാധ്യമമര്യാദ

മാധ്യമങ്ങൾ സെൻസേഷണലിസത്തിലേക്ക് താഴരുത് - മന്മോഹൻ സിങ്.
ഇന്നത്തെ മലയാളമാധ്യമപ്രവർത്തകരോട്  ഇത് പറയാൻ മാത്രം സിങ്എന്നാണ് വളരുക? കേരളത്തിന് എന്നും അഭിമാനമായ മാധ്യമങ്ങൾ ഇന്ന് എവിടെയാണ് വീണുകിടക്കുന്നത്!

Saturday, September 8, 2012

ദൈവത്തിനെന്താണ് പണി?

                                                     ദൈവത്തിനെന്താണ് പണി?
ദൈവത്തിനെന്താണ് പണി? ദൈവം എന്ന സങ്കല്പത്തെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും നാം, വിശേഷിച്ചും നമ്മുടെ ചെറുപ്പക്കാർ ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവം എവിടെഉആണ്? സകലനിയന്താവും സ്രഷ്ടാവുമായ ദൈവം ഇതുവരെ എന്തുചെയ്തു? എന്ത് സൃഷ്ടിച്ചു?
വെറും വിശാസത്തിന്റെ വഴിയിലല്ല, ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വഴിയിലാണ് ഇതിന് ഉത്തരം തേടേണ്ടത്. മനുഷ്യന്റെ ഇതുവരെയുള്ള യാത്രയുടെ വഴി ശാസ്ത്രത്തിന്റേതാണ്. അതിന്റെ ഇതുവരെയുള്ള രേഖയാണ്  ചരിത്രം.
ഇത് നാം ഇനിയെങ്കിലും തിരിച്ചറിയണം. ഈതിരിച്ചറിവില്ലാതെ എന്ത് ജീവിതമാണ് നമ്മുടെ യുവാക്കൾ ജീവിച്ചുകൊണ്ടിരിക്കുന്നത്?
രണ്ടുകാലിൽ നടന്ന കുരങ്ങനെ ഇന്നത്തെ മനുഷ്യനാക്കിയത് ദൈവമല്ല. ഇന്നുവരെയുള്ള എല്ലാ കണ്ടുപിടുത്തങ്ങൾക്കും നേട്ടങ്ങൾക്കും അവകാശി മനുഷ്യനാണ്. ഈശ്വരവാദികളല്ല, നിരീശ്വരവാദികളാണ് ഇന്നത്തെ ലോകത്തിന്റെ സ്രട്ടാക്കൾ.